Friday 25 July, 2008,7:56 pm
അച്ഛന്‍

നിലത്ത്‌ വെള്ള പുതപ്പിച്ചു കിടത്തിയിരുന്ന ആ ശരീരത്തിനോട്‌ അവന്‌ അപരിചിതത്വം തോന്നിഈ മനുഷ്യനായിരുന്നു തന്‍റെ ജനയിതാവ്‌ എന്ന്‌ വിശ്വസിക്കാന്‍ അവന്‍ വിഷമപ്പെട്ടു.ഇയാളെ അച്ഛാ എന്നു വിളിക്കുമ്പോള്‍ താന്‍ അപമാനം അനുഭവിച്ചിരുന്നുവെന്ന്‌ അവന്‌ തോന്നി.മരിച്ചുമഞ്ഞച്ച ആ മുഖം നോക്കി നില്‍ക്കെ അവനില്‍ വെറുപ്പ്‌ നുരഞ്ഞ്‌ പൊന്തി. ആ മനുഷ്യന്‍റെ മുന്‍കോപം , ജുഗുപ്‌സാവഹമായ ഭാവ ഹാവാദികളും കുരച്ചുചാട്ടങ്ങളും ,....ആദര്‍ശഭ്രാന്ത്‌...കുചേലനെ ഓര്‍മ്മിപ്പിക്കുന്ന ആ ദൈന്യം. ആരും വെറുത്തു പോകുന്ന ഒരുതരം മന്ദന്‍ നിഷ്‌കളങ്കത.പാരമ്പര്യമായി തനിക്ക്‌ പകര്‍ന്നു കിട്ടിയ അയാളുടെ ഞരമ്പുരോഗവും ഹെമറോയിഡ്‌സും...അവന്‌ ഓക്കാനം വന്നു.

എന്തിനാണവന്‍ അച്ഛന്‍റെ മുറിയിലേക്ക്‌ കടന്നത്‌? ചറുപിറുന്നനെയുള്ള വര്‍ത്തമാനം ക്ഷണം നിര്‍ത്തിയ പൊടിയുടെ നോട്ടങ്ങള്‍അവന്‍ എന്തിനോ അച്ഛന്‍റെ പ്രിയപ്പെട്ട സ്റ്റീരിയോയില്‍ തൊട്ടു.“മക്കളേ...!”വാത്സല്യത്തിന്‍റെ മധുരം പിടയുന്ന അച്ഛന്‍റെ വിളി ഒരുടര്‍ന്ന വീണാനാദം പോലെ മുഴങ്ങിക്കേട്ട്‌ പെട്ടെന്നവന്‍ തിരിഞ്ഞു നോക്കി.

http://malayalam.webdunia.com/miscellaneous/literature/stories/0807/24/1080724064_1.htm
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


1 Comments:


d'SIGN: > aavi & daya