വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്റെ മുഖം പുണ്ണുപോലിരുന്നു.
ഒറ്റയടിപ്പാത. അത് ഇമവെട്ടുന്നു. പതുക്കെ....
ഈ വിടരുന്ന മന്ദസ്മിതം ആര്‍ക്കായിട്ട്?
ചുണ്ടുകളിലിപ്പോള്‍ ഒരു മൂളിപ്പാട്ട്.
കൊറ്റികള്‍ ചിറകടിക്കുന്ന വയലുകള്‍ക്കും മഞ്ഞവെയില്‍ ഓര്‍ത്തോര്‍ത്തു നില്‍ക്കുന്ന പച്ചത്തഴപ്പുകള്‍ക്കും നടുവില്‍...ഇപ്പോള്‍ അവനില്ല.
ഒരു ചിറകടിയുടെ തിളങ്ങുന്ന ഇളക്കം മാത്രം മാഞ്ഞുപോകുന്നു.