Tuesday 23 September, 2008,6:35 pm
അത്‌


രാവുകള്‍ വല്ലാതെ ഭീതിദമായിരിക്കുന്നു. പകല്‍ മിക്കവാറും അവര്‍ ഫ്ലാറ്റിലുണ്ടാവില്ല എന്നതുകൊണ്ട്‌ കുഴപ്പമില്ല. നിശ ഹതാശമായി നഗരത്തിനുമീതെ പറന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍, എത്തുകയായി അതും... എന്തൊരു നശിച്ച ഗന്ധം!

അവള്‍ക്കാണ്‌ അത്‌ ഏറ്റവും അസഹ്യമായിരുന്നത്‌. മനസ്സിലപ്പോള്‍ കാടുകളുടെ പദയാത്ര തുടങ്ങുകയായി... കുട്ടിക്കാലത്തെ പാലകളുടെ ഗന്ധര്‍വമണമാണോ എന്നായിരുന്നു അയാളുടെ സംശയം. പക്ഷേ, കൂറ്റന്‍ എടുപ്പുകളുടെ ഈ കടലില്‍ എവിടെയാണൊരു പാലമരം?

ഇരുട്ടുവീണുതുടങ്ങുമ്പോള്‍ പതുക്കെപ്പതുക്കെ എവിടെയൊക്കെയോകൂടി നുഴഞ്ഞുകയറി അത്‌ അവരിലേക്ക്‌ പ്രവേശിച്ച്‌ അവരെ തട്ടിമറിച്ച്‌ തളര്‍ത്തിയിടും. എന്താണൊരു പോംവഴി ഈശ്വരാ!

ജാലകപ്പഴുതുകള്‍ ചേര്‍ത്തടച്ചിട്ടും നേരിയ വിടവുകള്‍ പോലും മുദ്രവച്ചിട്ടു അത്‌...

ഒടുവിലയാള്‍ എവിടെനിന്നോ കുറെ വെള്ളുള്ളിപ്പൂക്കള്‍ സംഘടിപ്പിച്ചുകൊണ്ടുവന്നു. എന്നും അവ ജാലകപ്പടികളില്‍ സൂക്ഷിച്ചു. അദ്ഭുതമെന്നേ പറയേണ്ടൂ, അതോടെ ആ ഗന്ധത്തിന്റെ ബാധ എന്നെന്നേക്കുമായി അവരെ ഒഴിഞ്ഞുപോയി

--അവരുടെ തന്നെ പ്രണയം.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


0 Comments:


d'SIGN: > aavi & daya