Wednesday 4 November, 2009,11:17 am
ഇരുട്ട്‌


മകന്‍ മുയല്‍ക്കുഞ്ഞുങ്ങളെ പെറ്റ്‌ഷോപ്പിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ഓരോരിക്കലും അരങ്ങേറാറുള്ള വിടവാങ്ങല്‍ ചടങ്ങ്‌ നടക്കുകയായിരുന്നു, അന്നും. പുന്നാരം എന്നാണ്‌ അയാളതിനെ വിശേഷിപ്പിച്ചിരുന്നത്‌. ഓരോ മുയല്‍ക്കുഞ്ഞിനെയും എടുത്ത്‌ താലോലിച്ച്‌കണ്ണില്‍ ചേര്‍ത്ത്‌ അയാള്‍ അവരോട്‌ വിട ചൊല്ലി.അനിശ്ചിതത്വത്തിന്റെ കുഞ്ഞുങ്ങളേ, ഏത്‌ ഗഹ്വരത്തിലേക്കാണ്‌ നിങ്ങളുടെ യാത്ര?- ഒരന്തിമോപചാരം പോലായിരുന്നത്‌.അയാള്‍ മുയല്‍ക്കുഞ്ഞുങ്ങളോട്‌ പറഞ്ഞു:അങ്ങു ദൂരെ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കാണും. നമ്മളെല്ലാം മരിച്ചുപോയതിനുശേഷം ഒരുമിക്കുന്ന ഒരിടത്ത്‌. അവിടെ നമ്മള്‍ വീണ്ടും സന്ധിക്കും.ഒരുപക്ഷേ അന്ന്‌ നമ്മള്‍ തമ്മില്‍ തിരിച്ചറിഞ്ഞെന്നു വരില്ല.അവിടെല്ലാം ഇരുട്ടായിരിക്കും.ഒരുപക്ഷെ ആ ഇരുട്ടുകൂടി ഉണ്ടായിരിക്കില്ല.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


0 Comments:


d'SIGN: > aavi & daya