Thursday 26 June, 2008,7:21 pm
അച്ചടിക്കപ്പെടുന്ന കവിത

നസ്സില്‍ മൂടിക്കെട്ടിയ കവിതയുടെ ആദ്യത്തെ തിമര്‍പ്പുകള്‍കടലാസ്സിലേക്ക്‌ പെയ്തുതുടങ്ങുമ്പോള്‍ അതിന്റെ ദുര്‍വിധിയുടെ തുടക്കമാവുന്നു. പിന്നെ കഴുത്തും അരയും ഞെരിച്ചൊടിച്ച്‌ കവറിനകത്ത്‌ തടവിലാക്കുന്നു. കവിതയുടെ വിങ്ങുന്ന ശ്വാസകോശത്തില്‍ തപാല്‍ശിപായി ഉറക്കെ ലാത്തിയുടെ മുദ്ര പതിക്കുന്നു. പത്രാധിപരുടെ ജാമ്യത്തില്‍ കവിത വീണ്ടും ശുദ്ധവായു മുകരുന്നു. ജഡ്ജിമാര്‍ കവിതയെ ത്രാസ്സുകളില്‍ വിധിക്കുന്നു. അവസാന നിറത്തിന്റെയും ഉമ്മകൊടുത്ത്‌ കിതപ്പോടെ യന്ത്രം കവിതയുടെ നഗ്നതയെ വലിച്ചെറിയുന്നു. ഇപ്പോള്‍, കവിത കടകളില്‍ തൂക്കിലിടപ്പെട്ട്‌ നിര്‍ലജ്ജം കാമുകരെ മാടിവിളിക്കുകയാണ്‌. ഉടമസ്ഥന്റെ ലാഭത്തില്‍ ഒരക്കം കൂടി എഴുതിച്ചേര്‍ക്കുമ്പോള്‍ കവിതയുടെ നേത്രങ്ങള്‍ ചുടലയില്‍ പൊട്ടിത്തെറിക്കുന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


2 Comments:


d'SIGN: > aavi & daya